കോഴിക്കോട് ബൈപ്പാസ് ടോൾ പിരിവ് ഒക്ടോബർ മുതൽ; പ്രതിവർഷം 3000 രൂപ

news image
Sep 23, 2025, 1:05 pm GMT+0000 payyolionline.in

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഡൽഹി ആസ്ഥാനമായുളള റൻജൂർ കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. ഈ മാസം 24 നോ 25 നോ ട്രയൽ റൺ നടത്തി ഫാസ്റ്റ്‌ടാഗ് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരന് 300 രൂപയുടെ പാസ് ടോൾ പ്ലാസയിൽ നിന്നു ലഭിക്കും. ഫാസ്റ്റ്‌ടാഗിന് ഒരുവർഷത്തേക്ക് 3000 രൂപയും 200 ട്രിപ്പുകൾ നടത്താനുള്ള സൗകര്യവും ഉണ്ട്. ടോൾപ്ലാസയിൽ അഞ്ച് പ്രവേശനമാർഗങ്ങളാണ് ഉള്ളത് തിരക്ക് കുറയ്ക്കാൻ പന്തീരാങ്കാവ് കൂടത്തുംപാറ മേഖലകളിൽ രണ്ടു പ്ലാസകളുമുണ്ട്.ബൈപ്പാസ് പാതയുടെ പ്രധാന നിർമ്മാണം രാമനാട്ടുകര മുതൽ വെങ്ങളം വരെ പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ സർവീസ് റോഡിന്റെ പ്രവൃത്തിയാണ് ബാക്കിയുള്ളത്. മലാപ്പറമ്പ് ജംഗ്ഷൻ മുതൽ പാച്ചാക്കിൽവരെ, നെല്ലിക്കോട് അഴാതൃക്കോവിൽ ക്ഷേത്രത്തിന് സമീപം, ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയാക്കാനുള്ളത്. പാലാഴി ജംഗ്ഷനിലെ മേൽപ്പാലം ഭാഗത്ത് വീതി കുറവുള്ള പ്രദേശത്തെയും ഉൾപ്പെടുത്തി ബാക്കി മൂന്ന് സ്ഥലങ്ങളിലും സർവീസ് റോഡ് നിർമാണം നടക്കും. കോഴിക്കോട് ബൈപ്പാസിന് പുറമേ തലശ്ശേരി മാഹി ബൈപ്പാസിലും നിലവിൽ ടോൾ പിരിവ് സജ്ജമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe