ആറന്മുള: പത്തനംതിട്ട മാലക്കരയില് ഒഴുക്കില്പ്പെട്ട ഭാര്യയെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ ഭര്ത്താവ് മുങ്ങി മരിച്ചു.ഹരിപ്പാട് സ്വദേശി വിഷ്ണു ഭാസ്കറാണ് (42) പമ്ബയില് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു.
ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താന് ശ്രമിക്കുമ്ബോഴാണ് വിഷ്ണുവും ഒഴുക്കില്പ്പെട്ടത്. ആറന്മുള വള്ളസദ്യയില് പങ്കെടുത്തശേഷം ഇവര് മടങ്ങുമ്ബോഴായിരുന്നു സംഭവം. വിഷ്ണുവും രേഖയുമടങ്ങുന്ന കുടുംബം മാലക്കര പള്ളിയോടക്കടവില് കുളിക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ് രേഖയടക്കം മൂന്ന് പേര് ഒഴുക്കില്പ്പെട്ടത്. 13കാരനായ അദ്വൈതിനെ പിതാവ് രക്ഷപ്പെടുത്തി.
മുങ്ങിത്താഴ്ന്ന രേഖയെ രക്ഷിക്കാന് വിഷ്ണു ആറ്റിലേക്ക് എടുത്തു ചാടി. എന്നാല് ശക്തമായ ഒഴുക്കില്പ്പെട്ടതോടെ വിഷ്ണുവിനെ കാണാതായി. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. രേഖയെ ഇവര്ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള് രക്ഷിക്കുകയും ചെയ്തു. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരിച്ചലില് 20 മീറ്റര് താഴെ നിന്നാണ് വിഷ്ണുവിന്റെ മൃതദേഹം ലഭിച്ചത്. അച്ഛൻ ഭാസ്കരപ്പിള്ള, അമ്മ വസന്തകുമാരി, മകള്ഋതുഹാര.