അതിവേഗ റെയില്‍: ലോകകേരള സഭയില്‍ മെട്രോമാന്‍ ഈ ശ്രീധരന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

news image
Jan 30, 2026, 9:34 am GMT+0000 payyolionline.in

ലോകകേരള സഭയില്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞയാള്‍ അതിവേഗ റെയില്‍ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. കെ- റെയിലിന്റെ ബദലായുള്ള ഈ പദ്ധതിയെക്കുറിച്ചുള്ള ഈ ശ്രീധരന്റെ വാക്കുകള്‍ കേട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് അതേക്കുറിച്ച് യാതൊന്നും അറിവുമുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ടെക്‌നോക്രാറ്റ് രീതികള്‍ മാത്രമല്ല അധികാര കേന്ദ്രങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയായ ഈ ശ്രീധരന്‍ കൃത്യമായി ആശയവിനിമയം നടത്തിയില്ലെന്നാണ് മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്
സില്‍വര്‍ലൈനും അതിന്റെ ബദലായി നടപ്പിലാക്കാനിരുന്ന അതിവേഗ റെയിലിനെക്കുറിച്ചും കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ ചില പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മറുപടി നല്‍കിയിരിക്കുന്നത്. ഈ ശ്രീധരന്റെ ബദല്‍ അംഗീകരിക്കാന്‍ സന്തോഷമേ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. ശ്രീധരന്‍ പറഞ്ഞത് പ്രകാരം കെ വി തോമസ് വഴി കേന്ദ്രമന്ത്രിയെ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ ഒരു പദ്ധതിപോലും കേന്ദ്രമന്ത്രിയുടെ മനസിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ വി തോമസ് കൃത്യമായി പ്രൊപ്പോസല്‍ നല്‍കിയിട്ട് മറുപടി കിട്ടിയില്ലെന്നും ലോക കേരള സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് മെട്രോമാന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതിവേഗ റെയില്‍ പദ്ധതിക്കുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൊടുത്തെന്നും അവര്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നുമാണ് ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe