നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്.
എല്ലാ പ്രതികൂല കാലാവസ്ഥയിലും യുഡിഎഫിന് 2500 വോട്ട് ലീഡ് നൽകിയ ഇടമാണ് മൂത്തേടം പഞ്ചായത്ത്. ഇവിടെ ലീഗ് – കോൺഗ്രസ് ശക്തികേന്ദ്രമാണ്. അൻവറിനും മികച്ച സ്വാധീനമുള്ള ഈ പഞ്ചായത്തിലെ വോട്ട് ഒറ്റ റൗണ്ടിൽ എണ്ണിക്കഴിയും. മൂത്തേടം കഴിയുമ്പോൾ 3000 വോട്ടിന്റെ ലീഡ് യുഡിഎഫിന് കിട്ടുകയാണെങ്കിൽ അത് യുഡിഎഫ് വിജയത്തിൻ്റെ സൂചനയാണ്. എന്നാൽ ഇവിടെ ലീഗ് വോട്ട് അൻവറിന് ചോർന്നു എന്നാണ് കരുതുന്നത്. അത് യുഡിഎഫിൻ്റെ സാധ്യതയെ ബാധിക്കും. നിലവിൽ 1725 വോട്ട് ഭൂരിപക്ഷമാണ് ഇപ്പോൾ ആര്യാടൻ ഷൗക്കത്തിനുള്ളത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്. അതിൽ ആദ്യ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണക്കഴിഞ്ഞു. അപ്പോൾ യുഡിഎഫിൻ്റെ ലീഡ് 1453 ആണ്. അൻവർ ചോർത്തിയത് യുഡിഎഫ് വോട്ടുകളെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എൽഡിഎഫ് വോട്ടുകളിൽ കാര്യമായ ചോർച്ചയില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.
എൽഡിഎഫ് 9657
യുഡിഎഫ് 11110