ദുബൈ: ഏഷ്യ കപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 147 റൺസ് ദൂരം. കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപണർമാരായ സാഹിബ്സാദ ഫർഹാന്റെയും ഫഖർ സമാന്റെയും ബാറ്റിങ് മികവിൽ പാക് ടീമിന് ഗംഭീര തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 113 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്താന് 33 റൺസെടുക്കുന്നതിനിടെയാണ് ബാക്കി എട്ടുവിക്കറ്റ് നഷ്ടമായത്.ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മെച്ചപ്പെട്ട സ്കോറെന്ന പാക് പ്രതീക്ഷകൾ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്ഇന്ത്യൻ ബൗളർമാർക്കെതിരെ കരുതലോടെ തുടങ്ങിയ പാക് ഓപണർമാർ പതിയെ വെടിക്കെട്ട് മൂഡിലേക്ക് നീങ്ങുകയായിരുന്നു. 9.4 ഓവറിൽ 84 റൺസിൽ നിൽക്കെയാണ് പാക് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ തിലക് വർമ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടന്നെത്തിയ സയിം അയ്യൂബ് (14) കാര്യമായ ചെറുത്ത് നിൽപ്പിന് ശ്രമിക്കാതെ കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. നിലയുറപ്പിക്കും മുൻപെ (0) മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ റിങ്കുസിങ്ങിന്റെ കൈകളിൽ എത്തിച്ചു. 35 പന്തിൽ 46 റൺസെടുത്ത ഫഖർ സമാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങും എന്ന് തോന്നിയ പാക് നില പരുങ്ങിലിലായി. ഹുസൈൻ തലാത്തിനെ (1) അക്ഷർ പട്ടേലിന്റെ ബൗളിങ്ങിൽ സഞ്ജു സാംസൺ പിടികൂടി. ക്യാപ്റ്റൻ സൽമാൻ ആഗയേയും (8) ഷഹീൻ അഫ്രീദിയെയും (0) ഫഹീം അഷ്റഫിനെയും (0) തന്റെ അവസാന ഓവറിൽ പുറത്താക്കി കുൽദീപ് പാകിസ്താന് കനത്ത പ്രഹരമേൽപ്പിച്ചു. ഹാരിസ് റൗഫിനെയും (6) മുഹമ്മദ് നസാവിനെയും ബുംറയും വീഴ്ത്തിയതോടെ പാക് ടീമിന്റെ കഥകഴിഞ്ഞു.
- Home
- Latest News
- പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
Share the news :
Sep 28, 2025, 5:21 pm GMT+0000
payyolionline.in
വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി
ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടം; സ്കൂട്ടറിൽ കണ്ടെയ്നര്‍ ..
Related storeis
കൊല്ലം പാറപ്പള്ളിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ ...
Nov 14, 2025, 3:04 pm GMT+0000
ചെന്നൈയിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപെട്ടു
Nov 14, 2025, 2:35 pm GMT+0000
ഇടിവെട്ടി മഴ പെയ്യും; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്ക...
Nov 14, 2025, 1:31 pm GMT+0000
ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോർട്ട്
Nov 14, 2025, 12:58 pm GMT+0000
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പ...
Nov 14, 2025, 11:05 am GMT+0000
മഴ തകർക്കും: ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 5 ദിവസത്തേക...
Nov 14, 2025, 11:03 am GMT+0000
More from this section
ടൂര്‍ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എ...
Nov 14, 2025, 9:07 am GMT+0000
ബിഹാറില്‍ എന്‍ഡിഎയുടെ തേരോട്ടം, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, തക...
Nov 14, 2025, 8:23 am GMT+0000
നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; സംഘർഷത്തിന് പിന്നിൽ ...
Nov 14, 2025, 7:34 am GMT+0000
ക്രിസ്മസ് പരീക്ഷ ഡിസംബർ 15ന് തുടങ്ങും
Nov 14, 2025, 6:59 am GMT+0000
തലസ്ഥാനം വിട്ട് ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്? പാർട്ടിയുടെ അനുമ...
Nov 14, 2025, 6:43 am GMT+0000
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്...
Nov 14, 2025, 6:41 am GMT+0000
ഇനി ഇൻസ്റ്റയിലും ഫേസ്ബുക്കിലും മാത്രമല്ല; സ്പോട്ടിഫൈയിലെ നിങ്ങളുടെ ...
Nov 14, 2025, 6:31 am GMT+0000
“ജാഗ്രത! എ.ഐ വോയ്സ് ക്ലോണിംഗ് തട്ടിപ്പ് ഉയർന്നിരിക്കുന്നു: നിങ്ങൾ ...
Nov 14, 2025, 5:36 am GMT+0000
5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം
Nov 14, 2025, 5:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍
Nov 14, 2025, 5:29 am GMT+0000
സ്വർണവിലയിൽ ഇടിവ്
Nov 14, 2025, 5:19 am GMT+0000
തകർന്നടിഞ്ഞ് കോൺഗ്രസ്; കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, ബിജെപി ആസ്ഥാനത...
Nov 14, 2025, 4:08 am GMT+0000
അറ്റകുറ്റപ്പണി: ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചിലത് വഴി തിരിച്ച...
Nov 14, 2025, 4:03 am GMT+0000
ചാവേർ ആക്രമണം നടത്തിയ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു
Nov 14, 2025, 3:37 am GMT+0000
ബിഹാർ ആർക്കൊപ്പം? എൻഡിഎയ്ക്ക് മുൻതൂക്കം
Nov 14, 2025, 3:26 am GMT+0000
