ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; കടുത്ത ആക്രമണം അഴിച്ചുവിട്ട ഇസ്രായേലിന് തിരിച്ചടി നല്‍കി ഇറാന്‍

news image
Jun 14, 2025, 10:55 am GMT+0000 payyolionline.in

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കടുത്ത ആക്രമണം അഴിച്ചുവിട്ട ഇസ്രായേലിന് തിരിച്ചടി നല്‍കി ഇറാന്‍. ജറുസലേമില്‍ ഉണ്ടായ ഉഗ്ര സ്‌ഫോട്‌നത്തില്‍ 60 ഓളം പേര്‍ക്ക് പരുക്കേറ്റെന്നും ഒരാള്‍ മരിച്ചെന്നും റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ 150 കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചെന്നാണ് വിവരം. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 78 ഓളം പേര്‍ മരിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ വിട്ട് ഗ്രീസിലെ ഏതന്‍സിലേക്ക് മാറി.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്. ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം. ഇസ്രയേലില്‍ ടെല്‍ അവീവിലും ജറുസലേമിലും ഇറാന്‍ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഇന്നലെ വൈകിട്ടും ഇസ്രയേല്‍ ആക്രമണം തുടര്‍ന്നതോടെയാണ് ഇറാന്‍ പ്രത്യാക്രമണം കടുപ്പിച്ചത്.

 

ജറുസലേമിലുണ്ടായ ആക്രമണത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റു. ഇറാന്റെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. ഇസ്രയേല്‍ പ്രതിരോധമന്ത്രാലയത്തിനു സമീപം നാശനഷ്ടങ്ങളുണ്ടായി. 15 പേര്‍ക്ക് പരിക്കേറ്റു. യമനില്‍നിന്നും ഇസ്രയേലിലേക്ക് മിസൈലാക്രമണവുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ ടെഹ്നാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ വിമാനത്താവളങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ നടത്തിയത് യുഎന്നിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടേയും തത്വങ്ങളുടേയും ലംഘനമാണെന്ന് കാണിച്ച് ഇറാന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ വിട്ട് ഗ്രീസിലെ ഏതന്‍സിലേക്ക് മാറി.

പ്രത്യാക്രമണം ഭയന്നാണ് നെതന്യാഹു ഏതന്‍സിലേക്ക് മാറിയതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ എയര്‍ ഫോഴ്‌സ് വണ്‍ എന്നറിയപ്പെടുന്ന ‘വിംഗ് ഓഫ് സിയോന്‍’ വിമാനത്തിലാണ് രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ നെതന്യാഹു ഗ്രീസിലേയ്ക്ക് പുറപ്പെട്ടതെന്ന് ജറുസലേം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. മധ്യസ്ഥ ചര്‍ച്ചകള്‍ നിര്‍ത്തുന്നതായി ഒമാനും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe