പയ്യോളി: ദേശീയപാത കരാർ കമ്പനിയായ വഗാഡി ൻ്റെ അശാസ്ത്രീയമായ പ്രവൃത്തി നാട്ടുകാ ർ തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപമാണ് സംഭവം. കുറ്റിയിൽ പീടിക ഭാഗത്തെ പടിഞ്ഞാറ് ഭാഗം സർവീസ് റോഡിലെ ഡ്രെയിനേജിൻ്റെ സ്ലാബ് യന്ത്രമുപയോഗിച്ച് പൊളിച്ച് വെള്ളം ജന വാസകേന്ദ്രത്തിലേക്ക് തുറന്നു വിടാനുള്ള നീക്കത്തെയാണ്നാട്ടുകാർ സംഘടിതമായി തടഞ്ഞത്. ദേശീയപാതയിലുണ്ടാകുന്ന വ്യാപകമായ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഡ്രെയിനേജ് പൊട്ടിക്കുന്നതെന്നാണ് കരാർ കമ്പനി എഞ്ചിനിയർമാരുടെ വിശദീകരണം.

ദേശീയപാത കരാർ കമ്പനി കുറ്റിയിൽ പീടികയിൽ നടത്തിയ അശാസ്ത്രീയ പ്രവൃത്തി നാട്ടുകാർ തടയുന്നു
എന്നാൽ കരാർ കമ്പനിയുടെ ജനദ്രോഹകരമായ നടപടികൾ തുടരെത്തുടരെ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രവൃത്തി തടഞ്ഞെതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി നടത്തുന്ന കരാർ കമ്പനിയുടെ തലതിരിഞ്ഞ ഏർപ്പാടിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരി ക്കുകയാണ്. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു.