കൊയിലാണ്ടിയിലെ തട്ടിപ്പ് കേസ്; കൂടുതൽ തെളിവെടുപ്പിന് പ്രതികള്‍ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍

news image
Oct 28, 2024, 10:37 am GMT+0000 payyolionline.in
കൊയിലാണ്ടി : കള്ളക്കഥയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ അറസ്റ്റിലായി റിമാണ്ടിൽ കഴിയുന്ന പ്രതികളെ കൂടുതൽ അന്വേഷണത്തിനും, തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊയിലാണ്ടി സബ്ബ് ജയിലിലാണ് പ്രതികൾ കഴിഞ്ഞിരുന്നത്.പോലീസ് സമർപ്പിച്ച അപേക്ഷയിൽ മൂന്ന് ദിവസത്തയ്ക്കാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയൻ ബാങ്ക്, പണം നിറച്ച എ ടി എം.മ്മിലും കൊണ്ടുപോയി തെളിവെടുത്തു. ഒക്ടോബര്‍  18നായിരുന്നു സംഭവം. പയ്യോളി ബീച്ച് സുഹാന മൻസിൽ സുഹൈൽ(25), തിക്കോടി കോടിക്കൽ ഉമ്മർ വളപ്പിൽ താഹ( 27), തിക്കോടി കോടിക്കൽ പുളിവളപ്പിൽയാസർ( 20) എന്നീ പ്രതികളാണ് ജയിലിൽ കഴിയുന്നത്.
സുഹൈലിനെ കാറിൽ കെട്ടിയിട്ട് പണം കവർന്നു എന്നായിരുന്നു പരാതി.അരിക്കുളം കുരുടി മുക്കിൽ നിന്നും കാറിൽ പണവുമായി വരവെ കാറിനു മുന്നിൽ ചാടിയ വര മുളക് പൊടി വിതറിയെന്നും പിന്നീട് ഒന്നും ഓർമ്മയില്ലെന്നുമായിരുന്നു 25 ലക്ഷം കവർന്നതായുമാണ് സുഹൈൽ പറഞ്ഞത്. കാട്ടിൽ പിടികയിൽ കാറിൽ കെട്ടിയിട്ട നിലയിലാണ്ബോ സുഹൈലിനെ കണ്ടെത്തിയത്. ശരീരത്തിലും സുഹൈലിൻ്റെ കാറിലും മുളക് പൊടി വിതറിയിരുന്നു. വൺ ഇന്ത്യാ എടിഎം കരാർ ജീവനക്കാരനാണ്. സുഹൈലിൻ്റെ പരാതിയിൽ തന്നെ പന്തികേട് തോന്നിയ പോലീസ് അന്വേഷണം ഞൊടിയിടയിൽ തന്നെ ആരംഭിച്ചു.
പിന്നീട് 25 ലക്ഷം നഷ്ടമായെന്ന് പറഞ്ഞ സുഹൈൽ പിന്നീട്75 ലക്ഷം നഷ്ടപ്പെട്ടതായി പോലീസിൽ പരാതി നൽകി. സുഹൈലിൻ്റെ മൊഴിൽ തുടക്കത്തിലെ സംശയം തോന്നിയ പോലീസ് അന്വേഷണം പുരോഗമിച്ചതോടെ പരാതിക്കാരൻ തന്നെ പ്രതിയാവുകയായിരുന്നു. സുഹൈലിൻ്റെ കള്ളക്കഥകൾ പൊളിയുകയും ചെയ്തു. താഹയും സുഹൈലുമാണ് മോഷണം ആസൂത്രണം ചെയ്തത്.
റുറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ പ്രത്യേക. അന്വേഷ ണത്തിനായി  സ്പെഷൽസ്വകാഡ്, തന്നെ രൂപീകരിച്ചു.  കൊയിലാണ്ടി സി.ഐ,ചന്ദ്രശേഖർലാൽ, എസ്.ഐ. ജിതേഷ്, കൂടാതെ സ്പെഷ്യൽ സ്ക്വാഡ് ആയി. എസ്.ഐ.മനോജ് രാമത്ത്, എ.എസ്.ഐ.വി .സി .ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒ.മാരായ പി.കെ. ശോഭിത്ത്, ഇ.കെ.അഖിലേഷ്,, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ.ഗിരീഷ്,ബിജു വാണിയംകുളം, സനീഷ്, തുടങ്ങിയവരുടെ നേതൃത്യത്തിലായിരുന്നു അന്വഷണം ഊർജിതമാക്കിയത്.
സംഭവം നടന്നു എന്നു പറയുന്ന അരിക്കുളം ഭാഗത്ത് നിന്നു മുതൽ കാട്ടിൽ പിടികവരെ നൂറോളം സി.സി.ടി.വി.കൾ പരിശോധിക്കുകയും ചെയ്തു. സുഹൈലിൻ്റെ കാറിനു പിന്നിലായി കവർച്ചാ സംഘത്തിലുള്ള വർ പിന്തുടർന്നതായി ദൃശ്യങ്ങളിൽ കണ്ടതോടെ പോലീസിനു കാര്യങ്ങൾ മനസ്സിലായി.എന്നാൽ ചോദ്യം ചെയ്യലിൽ സുഹൈൽ സഹകരിച്ചിരുന്നില്ല. എന്നാൽ പോലീസിന് കാര്യങ്ങൾ വ്യക്തമായി എന്നറിഞ്ഞതോടെയാണ് സുഹൈൽ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞത്. വൺ ഇന്ത്യ എ.ടി.എം.കമ്പനിയുടെ തായിരുന്നു പണം
സാധാരണയായി ബൈക്കിലാണ് പണം കൊണ്ടു പോകാറുള്ളത്. അന്നേ ദിവസം കാറിലാണ് പോയത്. സുഹൈൽ ഒറ്റയ്ക്കായിരുന്നു കാറിൽ ഉണ്ടായിരുന്നത്.62 ലക്ഷം രൂപ ബാങ്കുകളിൽ നിന്നും സുഹൈൽ പിൻവലിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ മനസ്സിലാക്കി.
62 ലക്ഷം രൂപയാണ് കൃത്യമായിനഷ്ടമായത്. എ.ടി.എം കരാർ എടുത്ത മുഹമ്മദ് 72 ലക്ഷം രൂപ പോയതായാണ് പോലീസിൽ മൊഴി നൽകിയത്. വില്യാപ്പിള്ളിയിലെ ഒരു ആരാധാനാലയത്തിൽ നിന്നും 37 ലക്ഷം രുപയും പോലീസ് കണ്ടെടുത്തു. ഇതിനു പുറമെ താഹ മറ്റൊരാൾക്ക് നൽകിയഅഞ്ച് ലക്ഷം രൂപയും  പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണം കണ്ടെടുക്കാനുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe