മിൽമ പാൽ വില കൂടും
തിരുവനന്തപുരം: ഓണത്തിനു ശേഷം മിൽമ പാൽ വില വർധിപ്പിക്കും. ആഗസ്റ്റ് 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതിനെ തുടർന്ന് ഒരു വർഷമായി ക്ഷീരകർഷകർ പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. 2022 ഡിസംബറിലാണ് മിൽമ പാലിന് ലിറ്ററിന് ആറു രൂപ വർധിപ്പിച്ച് 52 രൂപയാക്കിയത്.
നാളെ മുതൽ കുപ്പിയിലും
മിൽമയുടെ പാൽ ഇനി കുപ്പിയിലും ലഭിക്കും. ഒരു ലിറ്റര്‍ ബോട്ടില്‍ ബുധനാഴ്ച മുതല്‍ വിപണിയിലെത്തും. 70 രൂപയാണ് വില. ഗുണമേന്മയുള്ള ഫുഡ്ഗ്രേഡ് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നതെന്ന് മില്‍മ ചെയർപേഴ്സൻ മണി വിശ്വനാഥ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് നടപ്പാക്കുന്നത്. തുടർന്ന് വിപണി നിരീക്ഷിച്ച ശേഷം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പിക്കും.മിൽമ ഭരണസമിതി അംഗങ്ങളായ കെ. കൃഷ്ണൻപോറ്റി, കെ.ആർ. മോഹനൻ പിള്ള, ജയ വിശ്വനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ക്ഷീരകർഷകർക്ക് ഇൻസെന്റീവ്
ക്ഷീരകർഷകർക്ക് ഓണത്തിന് മിൽമ 4.8 കോടി രൂപയുടെ ഇൻസെന്റീവ് നൽകും. ഈ സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് ഇൻസെന്റീവ് നൽകുന്നത്.
ജൂലൈ മുതൽ കർഷകർ നൽകിയ പാലിന് ലിറ്ററിന് നാലു രൂപയും സഹകരണ സംഘങ്ങൾക്ക് ഒരു രൂപയും ഉൾപ്പെടെ ആറു രൂപ അധികം നൽകാൻ തീരുമാനിച്ചു.കഴിഞ്ഞ വര്‍ഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതില്‍ 85 ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി നല്കി.