കഴിഞ്ഞ വർഷം പിടികൂടിയത് 45 കോടിയുടെ മയക്കുമരുന്ന്; വിദേശ വിദ്യാർഥികൾക്ക് പങ്കെന്ന് ആഭ്യന്തരമന്ത്രി

news image
Jun 27, 2025, 5:26 am GMT+0000 payyolionline.in

ബംഗളൂരു: കഴിഞ്ഞ വർഷം 45 കോടി രൂപ വിലമതിക്കുന്ന 4,000 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തതായും നിരവധി വിദേശ വിദ്യാർഥികൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

ബംഗളൂരു സിറ്റി പൊലീസ് കണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ ദിനം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം നശിപ്പിക്കരുതെന്ന് പരമേശ്വര വിദ്യാർഥികളോട് അഭ്യർഥിച്ചു, ശോഭനമായ ഭാവി തകർക്കരുത്. മയക്കുമരുന്ന് ദുരുപയോഗത്തിനും മനുഷ്യക്കടത്തിനുമെതിരെ ആഗോളതലത്തിൽ ഒരു പ്രസ്ഥാനം നിലവിലുണ്ട്.

മയക്കുമരുന്നിന് അടിമപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തിക്കൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ദോഷങ്ങൾ ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. മയക്കുമരുന്ന് കടത്ത് തടയുന്നതിന് നിയമനടപടി സ്വീകരിച്ചുവരികയാണ്. എന്നാലും നിയമങ്ങൾ മാത്രം പോരാ. യുവാക്കളുടെ മനസ്സിനെ ആകർഷിക്കുന്നതരത്തിൽ ബോധവത്കരണ കാമ്പെയ്‌നുകൾ രൂപകൽപന ചെയ്തിട്ടുണ്ട്.

ഈ ശ്രമങ്ങൾക്കിടയിലും പ്രശ്നം നിലനിൽക്കുകയാണെങ്കിൽ, നിയമനടപടി സ്വീകരിക്കും. ചില സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് വിൽപനക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഗുണ്ടാ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കർണാടകയെ മയക്കുമരുന്ന് വിമുക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപ്തി കാരണം പഞ്ചാബിനെ ഒരിക്കൽ ‘ഉഡ്ത പഞ്ചാബ്’ എന്നാണ് വിളിച്ചിരുന്നത്. നമ്മുടെ സംസ്ഥാനത്ത് അത്തരമൊരു സാഹചര്യം ഉണ്ടാകാൻ ഞങ്ങൾ അനുവദിക്കില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ കൂടുതൽ കർശനമായ തീരുമാനങ്ങൾ എടുക്കും,

കർണാടകയിൽ 6.5 ലക്ഷം വിദ്യാർഥികളിൽ ബോധവത്കരണ പരിപാടികൾ എത്തിച്ചേർന്നിട്ടുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസ് ഉദ്യോഗസ്ഥർ എല്ലാ മാസവും സ്കൂളുകളും കോളജുകളും സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഓരോ കോളജിലും മയക്കുമരുന്ന് വിരുദ്ധ സമിതി രൂപവത്കരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് വകുപ്പ് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. ഏതെങ്കിലും മയക്കുമരുന്ന് പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾ ഉടൻതന്നെ ക്യുആർ കോഡ് വഴി പൊലീസിനെ അറിയിക്കണം. ചുറ്റുപാടുകളിൽ കാണുന്ന ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ആളുകൾ റിപ്പോർട്ട് ചെയ്യണമെന്ന് പരമേശ്വര അഭ്യർഥിച്ചു.

പിടിച്ചെടുത്ത 45 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിക്കുന്നതിനുള്ള പ്രക്രിയക്ക് ആഭ്യന്തരമന്ത്രി ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പച്ചക്കൊടി കാണിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പൊലീസിന് വിവരങ്ങൾ നൽകാൻ കഴിയുന്ന ‘രക്ഷ’ ക്യു.ആർ കോഡും അദ്ദേഹം പുറത്തിറക്കി.

മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബംഗളൂരു സിറ്റി പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളെ ആദരിക്കുകയും അവാർഡുകൾ നൽകുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe