കടലാക്രമണം: എംഎൽഎ കാപ്പാട് സന്ദർശിച്ചു; നടപടികൾ സ്വീകരിക്കും

news image
Jul 7, 2024, 4:47 pm GMT+0000 payyolionline.in

കൊയിലാണ്ടി: കടലാക്രമണം കൊണ്ടു തകർന്ന കാപ്പാട് നിന്ന്- കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് പുനർനിർമിക്കാനായി എസ്റ്റിമേറ്റ് ഉണ്ടാക്കുന്നന്നതിൻ്റെ ഭാഗമായി എം എൽ എ കാനത്തിൽ ജമീല , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് , ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ മേജർ ഇറിഗേഷൻ , ഹാർബർ എഞ്ചിനിയറിംഗ് എന്നീ വകുപ്പുകളിലെ എഞ്ചിനിയർമാർ സ്ഥലം സന്ദർശിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷിൻ അഗസ്റ്റിൻ പ്രഖ്യാപിച്ച  6 കോടി രൂപയുടെ കടൽഭിത്തി പുനർ നിർമാണം പൂർത്തിയാകുന്നതോടെയാണ് നിലവിലുള്ളതും തകർന്നതുമായ തീരദേശ റോഡ് നിർമ്മിക്കുക. നേരത്തെ കേന്ദ്ര സർക്കാർ ഏജൻസിയായ എൻസിസി 6  ദിവസങ്ങളോളം എടുത്ത് നടത്തിയ സർവ്വെയുടെ തീരുമാനമനുസരിച്ച് ചെല്ലാനം മാതൃകയിൽ 76 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി കാപ്പാട് തീരദേശത്ത് ആരംഭിക്കുന്നതിന് സാവകാശം വേണം. എന്നാൽ നിരവധി പേർ ആശ്രയിക്കുന്ന തീരദേശ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിൻ്റെ ഭാഗമായാണ് റോഡിൻ്റെ എസ്റ്റിമേറ്റ് എടുക്കുന്നതും ഭിത്തി നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതും. റോഡിൻ്റെ എസ്റ്റിമേറ്റിന് അനുസരിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് ഫിഷറിസ്‌ മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു . കൂടാതെ കടലാക്രമണം തടയുന്നതിനുള്ള അഭിയന്തിര നടപടി എന്ന നിലയ്ക്ക് ഇറിഗേഷൻ വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയുടെ വർക്ക് ടെണ്ടറായിട്ടുണ്ട് . മേജർ ഇറിഗേഷൻ എക്സി . എഞ്ചിനിയർ ശാലു സുധാകരൻ , അസി. എക്സി. എഞ്ചിനിയർ ഫൈസൽ , ഹാർബർ  എഞ്ചിനിയറിംഗ്  അസി. എക്സി. എഞ്ചിനിയർ. രാകേഷ് , എ ഇ ഷീന ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe