ജർമൻ റെയിൽവേ സംരംഭത്തിൽ മലയാളികൾക്ക് തൊഴിലവസരം; പ്രതിനിധി സംഘം മന്ത്രിയുമായി കൂടികാഴ്ച നടത്തി

news image
Jun 25, 2024, 3:01 pm GMT+0000 payyolionline.in

തിരുവനന്തപുരം: ജർമൻ റെയിൽവേ സംരംഭത്തിൽ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾക്കായി ജർമ്മൻ പ്രതിനിധി സംഘം കേരളത്തിലെത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്  മന്ത്രി വി ശിവൻകുട്ടിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഡോയ്ച് ബാൻ എന്ന  ജർമ്മൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള റെയിൽവേ സംരംഭത്തിന്രെ പ്രതിനിധികളാണ് കേരളത്തിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിൽ  9,000 കിലോമീറ്ററോളം റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 2030 ഓടെ റെയിൽവേ നിർമ്മാണം പൂർത്തിയാകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

ഇതിനായി നിലവിൽ മെക്കാനിക്കൽ, സിവിൽ മേഖലകളിൽ നിന്നുള്ള ഐ ടി ഐ, എഞ്ചിനീയറിംഗ്, പോളിടെക്‌നിക്‌ എന്നി സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർഥികളുടെ വലിയതോതിലുള്ള ആവശ്യകത ജർമ്മനിക്കുണ്ട്. ആയത് പരിഹരിക്കുന്നതിനായി ഡോയ്ച് ബാനിന് അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടത്തി, നൈപുണ്യ വികസനവും, ഓൺ ദ ജോബ് ട്രെയിനിങ് എന്നിവ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്‌സ് വഴി നടപ്പിലാക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച ചർച്ചയ്ക്കായാണ് മന്ത്രി വി ശിവൻകുട്ടിയെ കണ്ടത്.

കേരള സർക്കാരും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി ഇതിനോടകം തന്നെ ആരോഗ്യ മേഖലയിൽ ” ട്രിപ്പിൾ വിൻ ” എന്ന പേരിൽ ഒരു പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മനിയില്‍ നിയമനത്തിന് ശേഷം ജർമ്മൻ ഭാഷയിൽ ബി 2 ലെവൽ പരിശീലനവും ലഭിക്കും.

സംസ്ഥാന നൈപുണ്യ വികസന മിഷനെന്ന നിലയിൽ അന്താരാഷ്‌ട്ര മൊബിലിറ്റി സുഗമമാക്കുക എന്ന ലക്ഷ്യവും കെയ്‌സിൽ അർപ്പിതമാണ് . ആയതിലേക്കായി ട്രിപ്പിൾ വിൻ മോഡലിന് സമാനമായ ഒരു ചട്ടക്കൂട് ജർമ്മൻ റെയിൽവേയിലേക്കുള്ള “എഞ്ചിനീയറിംഗ്/ ITI/ പോളിടെക്‌നിക്‌  പ്രൊഫഷണലുകൾക്ക് വേണ്ടി കൂടി തയ്യാറാക്കാൻ സാധിച്ചാൽ ആയത്  കേരളത്തിലെ സാങ്കേതിക യോഗ്യതയുള്ള യുവജനങ്ങൾക്ക്‌ ഒരു മുതൽകൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe